പൂജപ്പുര: മന്ത്രി മിന്നൽ പരിശോധനയ്ക്ക് എത്തിയപ്പോൾ പൂജപ്പുരയിലെ പൊതുമരാമത്ത് കെട്ടിട വിഭാഗം ഓഫീസിൽ ഡ്യൂട്ടിയിലില്ലാതിരുന്ന അസി. എൻജിനീയർ മമതയെ എറണാകുളം റോഡ്സ് സെക്ഷനിലേക്ക് മാറ്റി. പൊതുമരാമത്ത് ഭരണവിഭാഗം ചീഫ് എൻജിനീയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവിടെ ഉദ്യോഗസ്ഥർ പതിവായി മുങ്ങുന്നെന്ന പരാതിയെ തുടർന്നാണ് തിങ്കളാഴ്ച വൈകിട്ട് മന്ത്രി മുഹമ്മദ് റിയാസ് മിന്നൽ പരിശോധന നടത്തിയത്. അസി.എൻജിനീയർ അവധിയിലാണെന്നാണ് സഹപ്രവർത്തകർ പറഞ്ഞത്. ലീവ് രജിസ്റ്റർ ആവശ്യപ്പെട്ടപ്പോൾ എൻജിനീയറുടെ കൈവശമാണെന്ന് മറുപടി നൽകി.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
ഓഫീസിലെത്തുന്നവരോട് ജീവനക്കാർ മാന്യമായി പെരുമാറുന്നില്ലെന്നും മന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാറിനൊപ്പം മന്ത്രി മിന്നൽ പരിശോധന നടത്തിയത്. തലസ്ഥാന നഗരിയിലെ കേരള റോഡ് ഫണ്ട് ബോർഡ് ഓഫീസിലും ജീവനക്കാരുടെ കൃത്യവിലോപം സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് മന്ത്രി മിന്നൽ പരിശോധന നടത്തിയിരുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.