നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
ജവാനെന്ന പേര് മദ്യത്തിന് ഉപയോഗിക്കുന്നത് സൈനികർക്ക് നാണക്കേടാണെന്ന് നിവേദനത്തിൽ പറയുന്നു. സർക്കാർ സ്ഥാപനമായതിനാൽ പേര് മാറ്റാൻ നടപടിയുണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഉൽപാദിപ്പിക്കുന്ന പ്രമുഖ മദ്യ ബ്രാൻഡായതിനാൽ പരാതി തള്ളാനാണ് സാധ്യത.
തിരുവല്ല വളഞ്ഞവട്ടത്താണ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. 'ജവാൻ റം' ആവശ്യത്തിന് കിട്ടാനില്ലെന്ന പരാതി പരിഹരിക്കാൻ ഒരുകോടി രൂപ ചെലവിട്ട് പുതിയ ബോട്ടിലിംഗ് പ്ലാന്റ് നവംബറോടെ തുടങ്ങും. ഉത്പാദനം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ടെൻഡറായി. ഈ മാസം അവസാനം കരാർ ഉറപ്പിക്കും. മൂന്ന് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാവും. സെമി ഓട്ടോമാറ്റിക് പ്ലാന്റിൽ രണ്ട് ബോട്ടിലിംഗ് ലൈനുകളും ബ്ലെൻഡിംഗ് ടാങ്കുമാണ് നിർമ്മിക്കേണ്ടത്. ഇപ്പോൾ നാല് ബോട്ടിലിംഗ് ലൈനുകളിൽ പ്രതിദിനം 8000 കെയ്സാണ് ഉത്പാദനം. പുതിയ പ്ലാന്റ് വരുമ്പോൾ ഇത് 15,000 കെയ്സാവും. പുതിയ ബ്ലെൻഡർ തസ്തിക സൃഷ്ടിക്കണം. അല്ലാതെ അധിക ജീവനക്കാർ വേണ്ടിവരില്ല.
മധ്യകേരളത്തിലെ ജില്ലകളിലാണ് ഇപ്പോൾ ജവാൻ റം അധികവും കിട്ടുന്നത്. ഉത്പാദനം കുറവായതിനാലും ട്രാൻസ്പോർട്ടിംഗ് ചെലവും കാരണമാണ് മറ്റു ജില്ലകളിൽ കിട്ടാത്തത്. ഉത്പാദനം കൂടുമ്പോൾ ഇതിന് പരിഹാരമാവും. അതേസമയം സ്പിരിറ്റ് വില കൂടിയതോടെ ജവാൻ ഉത്പാദനം ലാഭകരമല്ലെന്നാണ് സർക്കാർ വാദം. ഒരു ലിറ്റർ ബോട്ടിലിന് ചില്ലറ വില 600 രൂപയാണ് . ട്രാവൻകൂർ ഷുഗേഴ്സ് ഒരു ലിറ്റർ മദ്യം ബെവ്കോയ്ക്ക് നൽകുന്നത് 172.91 രൂപയ്‌ക്കും, വില്പന നികുതി, എക്സൈസ് ഡ്യൂട്ടി, സെസ് എന്നിവ ചേരുമ്പോഴാണ് ഉപഭോക്താവ് 600 രൂപ നൽകേണ്ടിവരുന്നത്. ജവാന് 10 ശതമാനം വില കൂട്ടണമെന്ന ബെവ്കോ ശുപാർശയിൽ സർക്കാർ തീരുമാനമെടുത്തില്ല. നിലവിലെ അവസ്ഥയിൽ ഓണം വരെ വില കൂട്ടാൻ സാധ്യതയില്ല.
സബ്സ്ക്രൈബ്
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.