
കഴിഞ്ഞ ദിവസമാണ് സംസ്ഥാന വ്യാപകമായി 280 ടീമുകളായി തിരിഞ്ഞ് സംഘം പരിശോധന നടത്തിയത്. സൗത്ത് സോൺ ഐജിയും സൈബർ ഡോം നോഡൽ ഓഫീസറുമായ പി. പ്രകാശ് ഐപിഎസാണ് പരിശോധനയ്‌ക്ക് ഉത്തരവിട്ടത്. 656 കേന്ദ്രങ്ങൾ നിരീക്ഷിച്ചതിന് ശേഷമായിരുന്നു പോലീസിന്റെ നടപടി. ആകെ 67 കേസുകളിലാണ് സംഘം 15 പേരെ അറസ്റ്റ് ചെയ്തത്. ഇതിന് പുറമെ ഇവരുടെ പക്കൽ നിന്ന് ഹാർഡ് ഡിസ്‌ക്, മൊബൈൽ ഫോൺ, മോഡം, മെമ്മറി കാർഡുകൾ, കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ എന്നിവ ഉൾപ്പെടെ 279 ഓളം ഉപകരണങ്ങൾ പിടിച്ചെടുത്തു.
ഓൺലൈൻ വഴിയാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ഉദ്യോഗസ്ഥർ നിരീക്ഷിച്ച് കണ്ടെത്തിയത്. ബച്പൻ ബച്ചാവോ ആന്തോളൻ എന്ന എൻജിഒ ഇതിന് വേണ്ടിയുള്ള സാങ്കേതിക സഹായം പോലീസിന് നൽകിയിരുന്നു. അഞ്ചുവർഷംവരെ ശിക്ഷയും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് അറസ്റ്റിലായ പ്രതികൾ ചെയ്തിരിക്കുന്നത്.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.