Recent-Post

പാലോട്ട് കേഴമാനിനെ കൊന്ന് കറിവച്ച കേസില്‍ മൂന്ന് പേർ കൂടി അറസ്റ്റിൽ

കേഴമാനിനെ കൊന്ന് കറിവച്ച കേസില്‍ മൂന്ന് പേർ കൂടി അറസ്റ്റിൽ
പാലോട്: കേഴമാനിനെ കൊന്ന് കറിവച്ച കേസില്‍ മൂന്ന് പേർ കൂടി അറസ്റ്റിൽ. മുന്‍ഫോറസ്റ്റ് വാച്ചര്‍ ഉള്‍പ്പെടെയുളളവരാണ് പിടിയിലായത്. സംരക്ഷണ മൃഗത്തെ വനപാലകര്‍ കൊന്ന് ഇറച്ചി കടത്തിയത് വന്‍ വിവാദമായിരുന്നു. വെമ്പായം സ്വദേശിയും മുന്‍ താൽകാലിക വാച്ചറുമായിരുന്ന അൻഷാദ്, പാലോട് പച്ച കക്കോട്ടു കുന്ന് സ്വദേശിയായ രാജേന്ദ്രൻ, രാജേന്ദ്രന്റെ ബന്ധുവായ സതീശൻ എന്നിവരാണ് പിടിയിലായത്. നേരത്തെ ബീറ്റ് ഫോറസ്റ്റ് ഒാഫീസര്‍ ഷജീദ്, വനംവകുപ്പ് താല്ക്കാലിക ജീവനക്കാരന്‍ സനല്‍രാജ് എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ പ്രതികളുണ്ടെന്ന് വ്യക്തമായത്. മേയ് 10 നാണ് കുറ്റകൃത്യം നടന്നത്.



ചൂളിയാമലയ്ക്ക് സമീപം കേഴമാന്‍ കാലില്‍ മുറിവേറ്റ് കിടക്കുന്നതായി നാട്ടുകാരാണ് ബീറ്റ് ഫോറസ്റ്റ് ഒാഫീസറായിരുന്ന ഷജീദിനെ അറിയിച്ചത്. ഷജീദും സനല്‍രാജും ചേര്‍ന്ന് മാനിനെ ജീപ്പില്‍ക്കയറ്റി ആശുപത്രിയിലേക്കെന്ന വ്യാജേന കൊണ്ടുപോയി. എത്തിച്ചത് ഇപ്പോള്‍ അറസ്റ്റിലായ രാജേന്ദ്രന്റെ വീട്ടിലാണ്. തുടര്‍ന്ന് മാനിനെ കൊന്ന് മാംസം പങ്കിട്ടെട്ടുത്തു. ചത്തമാനിനെ കുഴിച്ചിട്ടെന്നായിരുന്നു മററ് വനപലകരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. നെടിമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പാലോട് റേയ്ഞ്ച് ഒാഫീസറേയും കുറ്റകൃത്യം നടന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും സ്ഥലം മാറ്റിയിരുന്നു.

 
  


    
    

    




Post a Comment

0 Comments