നെടുമങ്ങാട്: ജില്ലാ ആശുപത്രിയില്‍ ഇ.സി.ആര്‍.പി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 39 ലക്ഷം രൂപ ചെലവിൽ കുട്ടികള്‍ക്കായി അത്യാധുനിക സംവിധാനത്തോടുകൂടിയ പീഡിയാട്രിക് എച്ച്.ഡി.യു (ഹൈ ഡിപന്‍ഡന്‍സി യൂണിറ്റ്) സ്ഥാപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു.

12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ഇവിടെ ചികിത്സ ഒരുക്കുന്നത്. ഹെപ്പാഫില്‍റ്റര്‍ അടങ്ങിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അണുനശീകരണമാണ് എച്ച്.ഡി.യുവില്‍ ഒരുക്കിയിട്ടുളളത്. തീവ്രപരിചരണം ആവശ്യമുളളതും മെഡിക്കല്‍ കോളേജിലേക്ക് അയക്കേണ്ടി വരുന്നതുമായ കുഞ്ഞുങ്ങളെ ഒരു പരിധി വരെ റഫര്‍ ചെയ്യാതെ എച്ച്.ഡി.യു സംവിധാനത്തില്‍ പരിചരിക്കാന്‍ സാധിക്കും. നിലവില്‍ 12 ബെഡുകളാണ് എച്ച്.ഡി.യുവില്‍ സജ്ജീകരിച്ചിട്ടുള്ളത്.
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ സി. എസ്. ശ്രീജ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.