അനധികൃതമായി കെട്ടിട നമ്പർ നൽകിയ സംഭവത്തിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ പ്രതിഷേധമാണ് ഉന്തിലും തളളിലും കയ്യാങ്കളിയിലേക്കും വരെ എത്തിയത്. പ്രതിപക്ഷ കൗൺസിലറെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് മേയറുടെ ഡയസിലേക്ക് കടക്കാൻ പ്രതിപക്ഷം ശ്രമിച്ചു. ഇതിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. കെട്ടിട നമ്പർ നൽകിയതിൽ ഭരണപക്ഷത്തിന് പങ്കുണ്ടെന്ന് ബിജെപി കൗൺസിലർമാർ പറഞ്ഞു. ചൊവ്വാഴ്ച മുതൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് എം.ആർ. ഗോപൻ പറഞ്ഞു.
യഥാർത്ഥ തട്ടിപ്പ് നടത്തിയവരെ പുറത്തുകൊണ്ടുവരണമന്നാണ് ബിജെപിയുടെ ആവശ്യമെന്ന് എം.ആർ ഗോപൻ കൂട്ടിച്ചേർത്തു. മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് പുറത്തുവന്നിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം തുടർന്നതോടെ നടപടികൾ വേഗത്തിലാക്കി മേയർ കൗൺസിൽ യോഗം അവസാനിപ്പിച്ചു. നഗരസഭ കൗൺസിൽ ഹാളിന് പുറത്ത് കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചു. ഭരണപക്ഷവുമായി വാക്കുതർക്കവും ഉണ്ടായി. കൂടുതൽ പോലീസുകാരെയും നഗരസഭാ പരിസരത്ത് വിന്യസിച്ചിരുന്നു.
കെട്ടിട നമ്പർ അനുവദിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയായിട്ടില്ലെന്നാണ് മേയർ ആര്യാ രാജേന്ദ്രന്റെ പ്രതികരണം. നേരിട്ടും കംപ്യൂട്ടറിലൂടെയും രേഖപ്പെടുത്തിയ വിവരങ്ങൾ പരസ്പരം ഒത്തുനോക്കിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷമേ പൂർണമായി വിവരങ്ങൾ പുറത്തുവിടാൻ കഴിയൂവെന്നുമാണ് മേയറുടെയും സിപിഎമ്മിന്റെയും നിലപാട്.
കെട്ടിട നമ്പർ തട്ടിപ്പിൽ നാല് ജീവനക്കാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.എന്നാൽ വിഷയത്തിൽ കൃത്യമായ രീതിയിൽ അന്വേഷണം നടക്കുന്നില്ലെന്ന് ബിജെപി ആരോപിച്ചു. ഭരണ സമിതിയിലുള്ളവർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നും ബിജെപി ചൂണ്ടിക്കാട്ടി.
യഥാർത്ഥ തട്ടിപ്പ് നടത്തിയവരെ പുറത്തുകൊണ്ടുവരണമന്നാണ് ബിജെപിയുടെ ആവശ്യമെന്ന് എം.ആർ ഗോപൻ കൂട്ടിച്ചേർത്തു. മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് പുറത്തുവന്നിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം തുടർന്നതോടെ നടപടികൾ വേഗത്തിലാക്കി മേയർ കൗൺസിൽ യോഗം അവസാനിപ്പിച്ചു. നഗരസഭ കൗൺസിൽ ഹാളിന് പുറത്ത് കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചു. ഭരണപക്ഷവുമായി വാക്കുതർക്കവും ഉണ്ടായി. കൂടുതൽ പോലീസുകാരെയും നഗരസഭാ പരിസരത്ത് വിന്യസിച്ചിരുന്നു.
കെട്ടിട നമ്പർ അനുവദിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയായിട്ടില്ലെന്നാണ് മേയർ ആര്യാ രാജേന്ദ്രന്റെ പ്രതികരണം. നേരിട്ടും കംപ്യൂട്ടറിലൂടെയും രേഖപ്പെടുത്തിയ വിവരങ്ങൾ പരസ്പരം ഒത്തുനോക്കിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷമേ പൂർണമായി വിവരങ്ങൾ പുറത്തുവിടാൻ കഴിയൂവെന്നുമാണ് മേയറുടെയും സിപിഎമ്മിന്റെയും നിലപാട്.
കെട്ടിട നമ്പർ തട്ടിപ്പിൽ നാല് ജീവനക്കാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.എന്നാൽ വിഷയത്തിൽ കൃത്യമായ രീതിയിൽ അന്വേഷണം നടക്കുന്നില്ലെന്ന് ബിജെപി ആരോപിച്ചു. ഭരണ സമിതിയിലുള്ളവർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നും ബിജെപി ചൂണ്ടിക്കാട്ടി.
സബ്സ്ക്രൈബ്
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.