വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ വൻ കഞ്ചാവ് വേട്ട. വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന 210 കിലോ കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിലായി. വെഞ്ഞാറമൂട് തണ്ട്രാൻ പൊയ്കയിൽ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന കിഷോറി(35)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിൽ33 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ്പിടിച്ചെടുത്തത്. 67,000 രൂപയും ചില്ലറ വിൽപ്പനയ്ക്കായുള്ള പ്ലാസ്റ്റിക് കവറുകളും ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു. പിടികൂടിയ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ കുറെ മാസങ്ങളായി ഈ പ്രദേശം കേന്ദ്രീകരിച്ചു കഞ്ചാവ് വിൽപ്പന നടക്കുന്നതായി നാട്ടുകാർ പോലീസിന് വിവരം നൽകിയിരുന്നു. രാത്രി കാലങ്ങളിൽ ആഡംബര കാറുകളിലാണ് കഞ്ചാവ് എത്തിക്കുന്നത്. ഇവിടെനിന്നും സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ച് ചില്ലറവിൽപ്പന നടത്തുന്നവർക്ക് എത്തിച്ചു നൽകും.ആറുമാസം മുമ്പ് വെഞ്ഞാറമൂട് കിഴക്കേ റോഡിൽ മാണിക്കൽ പള്ളിക്ക് സമീപം നാല് ചാക്ക് കഞ്ചാവ് പിടികൂടിയിരുന്നു.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ ഗോപിനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വി.ടി രാസിത് അന്വേഷണം നടത്തിയ ശേഷം ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബു,വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ സൈജു നാഥ് എന്നിവരടങ്ങിയപോലീസ്സംഘമാണ് റെയ്ഡ് നടത്തി പ്രതിയെ പിടികൂടിയത്.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.