വഴയില: ഗുണ്ട സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വഴയില സ്വദേശി മണിച്ചൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തതായി നെടുമങ്ങാട് ഡിവൈഎസ്പി എം കെ സുൽഫിക്കർ. പ്രതികളിലൊരാളായ അരുണുമായി മണിച്ചൻ നേരത്തെ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിലുണ്ടായ മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിലെടുത്ത ഇരു പ്രതികളെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
മണിച്ചൻ കേസിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തു. അരുവിക്കര സിഐയുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. പ്രതികളിലൊരാളായ അരുണുമായി മണിച്ചനെന്ന വിഷ്ണു മുമ്പ് വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ഗുണ്ടാസംഘം ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ പാട്ടിനെ ചൊല്ലി തർക്കമുണ്ടായി. ഇത് പിന്നീട് വിഷ്ണുവിൻ്റെ കൊലപാതകത്തിലേക്ക് നയിക്കുകയായിരുവെന്ന് എം.കെ.സുൽഫിക്കർ സീ മലയാളം ന്യൂസിനോട് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ശേഷം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
ഇന്നലെ രാത്രി പത്ത് മണിയോടെ പേരൂർക്കട വഴയിലയിലുള്ള ആരാമം ലോഡ്ജിലായിരുന്നു സംഭവം. വഴയില കുന്നുംപുറം സ്വദേശി മണിച്ചനെന്ന വിഷ്ണു (32) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെടുന്നത്.ദീപക് ലാൽ, അരുൺ ജി.രാജീവ് എന്നിവർ ചേർന്നാണ് മണിച്ചനെ കൊലപ്പെടുത്തുന്നത്. ചുറ്റികയ്ക്കടിച്ചും വെട്ടിപരിക്കേൽപ്പിച്ചുമാണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പുവരുത്തിയശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.