Recent-Post

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ


നെടുമങ്ങാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ സ്വദേശിയും കോതമംഗലം പോത്താനിക്കാട് വില്ലേജിൽ പൂളിന്താനം കരയിൽ പുളിന്താനം കോളനി കമ്മ്യൂണിറ്റി ഹാളിനു സമീപം ചിറയിൽ പടീറ്റതിൽ വീട്ടിൽ താമസിക്കുന്ന രാമചന്ദ്രൻ മകൻ രാജേഷ് (38) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ


കരകുളം സ്വദേശിയും പ്ലസ് ടു വിദ്യാർത്ഥിനിയുമായ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ചതിനാണ് ഇയാൾ പിടിയിലായത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. ഇക്കഴിഞ്ഞ 26-ാം തിയതി രാവിലെ പരീക്ഷയ്ക്ക് പോകുന്നുയെന്ന് പറഞ്ഞ് പോയ പെൺകുട്ടിയെ ഇയാൾ മൂവാറ്റുപുഴ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വരുത്തി അവിടെ നിന്നും കോയമ്പത്തൂരിലേക്ക് തട്ടിക്കൊണ്ടു പോകുകയായിരുന്നു. ബന്ധുക്കളുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഇയാൾ മൂവാറ്റുപുഴയിൽ നിന്നും പോകുന്ന സമയം മൊബൈൽ ഫോൺ ഓഫ് ചെയ്യുകയും കണ്ടെത്താതിരിക്കുന്നതിന് മൊബൈല്ഴ ഫോണിന്റെ ഉപയോഗം പൂർണമായും ഒഴിവാക്കിയിരുന്നു.

നെടുമങ്ങാട് പോലീസിന്ഴെറ കാര്യക്ഷമമായ അന്വേഷണത്തിനൊടുവിൽ കോയമ്പത്തൂരിലെ ഒരു ചേരിയിലെ വീട്ടിൽ നിന്നും ഭാര്യ ഭർത്താക്കന്മാരായി താമസിച്ചു വരികയായിരുന്ന ഇവരെ കണ്ടെത്തുകയായിരുന്നു.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യ വി ഗോപിനാഥിന്റെ നിർദേശാനുസരണം നെടുമങ്ങാട് ഡിവൈഎസ്പി എം കെ സുൽഫിക്കരിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, എസ് ഐ സൂര്യ, എ എസ് ഐ നൂറുൽ ഹസൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ് ബാബു, ബാദുഷ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


 
  


    
    

    




Post a Comment

0 Comments