Recent-Post

301 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു; ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടയം നൽകിയത് നെടുമങ്ങാട് താലൂക്കിൽ


301 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു; ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടയം നൽകിയത് നെടുമങ്ങാട് താലൂക്കിൽ
 

നെടുമങ്ങാട്: സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല പട്ടയമേളയുടെ ഭാഗമായി നെടുമങ്ങാട് താലൂക്ക്തല പട്ടയമേള നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ വച്ച് നെടുമങ്ങാട് അധ്യക്ഷതയിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പട്ടയവിതരണോദ്ഘാടനം നടത്തി നിർവഹിച്ചു. 301 പട്ടയങ്ങളാണ് നെടുമങ്ങാട് താലൂക്കിൽ വിതരണം ചെയ്തത്. ഇത്തവണ ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടയം നൽകിയത് നെടുമങ്ങാട് താലൂക്കിലാണ്.


നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

നെടുമങ്ങാട് മുൻസിപ്പാലിറ്റിയിൽ പറമുട്ടം , ടി എച്ച് എസ് മഞ്ച വാർഡുകളിൽ താമസിച്ചുവരുന്ന കുടുംബങ്ങൾ വർഷങ്ങളായി റവന്യൂ ഓഫീസുകൾ കയറിയിറങ്ങി നടന്നിരുന്നതാണ്. ഇവർ മുട്ടാത്ത വാതിലുകളില്ല . ഈ വർഷം ജനുവരി മാസത്തിൽ റവനും അധികൃതർ നേരിട്ടെത്തി പത്താംകല്ല് മുസ്ലിം ജമാഅത്ത് ഹാളിൽ വച്ച് അപേക്ഷകൾ നേരിൽ സ്വീകരിച്ചു. അങ്ങനെ ഈ പ്രദേശത്തെ 41 കുടുംബങ്ങളുടെ പട്ടയം പട്ടയമേളയിൽ വച്ചും ബാക്കി 37 പേരുടെ മുൻസിപ്പാലിറ്റി ലാൻ്റ് അസൈൻമെൻറ് കമ്മിറ്റി പാസാക്കിയ ഉത്തരവുകളുമാണ് വിതരണം ചെയ്തത് .ഇവരുടെ പട്ടയങ്ങൾ ജൂൺ ആദ്യവാരം പേരുമല വച്ച് വിതരണം ചെയ്യുന്നതാണ്.

മുൻസിപ്പാലിറ്റിയിലെ ചുടുകാട്ടിൻ മുകൾ, പറക്കോണം , കുട്ടൻ കോളനി തുടങ്ങിയ സ്ഥലത്തെ 22 കുടുംബങ്ങൾക്കും പട്ടയം വിതരണം ചെയ്തു. മുൻപ് വിവിധ കാരണങ്ങൾ കൊണ്ട് പട്ടയം ലഭ്യമാകാൻ തടസ്സം നേരിട്ട കരകുളം പഞ്ചായത്തിലെ വേങ്ങോട് വാർഡിൽപ്പെട്ട വട്ടവിള കോളനിയിലെ 32 കുടുംബങ്ങൾക്കും പട്ടയം നൽകി.

നന്ദിയോട് പഞ്ചായത്തിൽ തെന്നൂർ വില്ലേജിൽ ഉൾപ്പെടുന്ന പാപ്പനംകോട് പാലൊളി കോളനിയിലെ താമസക്കാരായ 40 കുടുംബങ്ങൾക്കും കുറുപുഴ ചെമ്പൻ കോട് കോളനിയിലെ 30 കുടുംബങ്ങളും ഉൾപ്പെടെ 73 പേർക്കും, വെള്ളനാട് ഗ്രാമ പഞ്ചായത്തിലെ മുണ്ടേല കാവ്പുറമ്പോക്കിൽ താമസിക്കുന്ന 39 കുടുംബങ്ങൾക്കും ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ പട്ടയം ലഭ്യമായി
കഴിഞ്ഞ 3 മാസക്കാലമായി ഉദ്യോഗസ്ഥരും മന്ത്രി അടക്കമുള്ള ജനപ്രതിനിധികളും പരമാവധി കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള വലിയ ശ്രമത്തിലായിരുന്നു. വരുന്ന ഒരു മാസത്തിനുള്ളിൽ പട്ടയം ലഭ്യമാകാനുള്ളവരുടെ കണക്ക് എടുത്ത് രണ്ടു വർഷത്തിനുള്ളിൽ നെടുമങ്ങാട് മണ്ഡലത്തിലെ മുഴുവൻ പട്ടയ സംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും എന്നും മന്ത്രി കൂട്ടിച്ചേർത്തു.

 
  


    
    

    




Post a Comment

0 Comments