കഴിഞ്ഞയാഴ്ച പരുത്തിപ്പള്ളി സർക്കാർ സ്‌കൂളിനു മുന്നിലെ കാത്തിരിപ്പുകേന്ദ്രത്തിൽ ഇരുന്ന വിദ്യാർഥികൾ കളിയാക്കിയതിന്റെ പേരിൽ പെട്രോൾ ബോബെറിഞ്ഞ സംഭവത്തിലും സ്ഥലത്തെ കഞ്ചാവ് വിൽപ്പന സംഘത്തിന്റെ പിന്തുണയുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കൂടാതെ സ്‌കൂളിനു മുന്നിൽ സ്ഥിരമായി ഉണ്ടാകുന്ന അടിപിടി സംഭവങ്ങളിലും 'ലഹരി' വിഷയമാണെന്ന് രക്ഷിതാക്കൾ പറയുന്നു. കുറച്ചുനാൾ മുമ്പ് കോട്ടൂർ നെല്ലിക്കുന്നിൽ പോലീസിനു നേരേ ആക്രമണം നടത്തിയത് ലഹരി മാഫിയയായിരുന്നു.
കുറ്റിച്ചൽ, പന്നിയോട്, കള്ളിയൽ, കോട്ടൂർ, നെല്ലിക്കുന്ന് എന്നിവിടങ്ങൾ ഏറെക്കാലമായി ലഹരിസംഘങ്ങളുടെ താവളമാണ്. അടുത്തിടെ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ എം.ബി.ബി.എസ്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോളേജ് വിദ്യാർഥികളെ ലഹരിയുമായി പിടികൂടിയ സംഭവമുണ്ടായി. കുറ്റിച്ചൽ, കോട്ടൂർ എന്നിവിടങ്ങളിൽനിന്നും നിരവധിപേരെ പോലീസും എക്സൈസ് സംഘവും പിടികൂടിയിട്ടും ലഹരി മാഫിയയുടെ വേരറുക്കാൻ കഴിയുന്നില്ല. ലഹരി വ്യാപനം തടയാൻ ഗ്രാമീണമേഖലയിലെ സാംസ്‌കാരിക സംഘടനകൾ, പൊതുപ്രവർത്തകർ എന്നിവരുടെ സഹകരണംകൂടി വേണമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.

സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.