കെഎസ്ആർടിസി യാത്രക്കിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ബസില്‍
നെടുമങ്ങാട്: അബോധാവസ്ഥയിലായ യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് മാതൃകയായി നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവറും കണ്ടക്ടറും. നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ മഞ്ച സ്വദേശി എ. സലിം, കണ്ടക്ടര്‍ വാണ്ട സ്വദേശി ആര്‍. രാജേഷ് എന്നിവരാണ് മന്നൂര്‍ക്കോണം സ്വദേശിനിയായ യാത്രക്കാരിയുടെ ജീവന്‍ രക്ഷിച്ച് മാതൃകയായത്.കഴിഞ്ഞ 27ന് രാവിലെയാണ് സംഭവം. മന്നൂര്‍ക്കോണത്തുനിന്ന് കിഴക്കേകോട്ടയിലേക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരിക്കാണ് ഇവരുടെ സേവനസന്നദ്ധതയില്‍ ജീവിതം തിരിച്ചുകിട്ടിയത്.
കിഴക്കേകോട്ട സ്റ്റാന്‍ഡില്‍ എത്തിയിട്ടും സീറ്റുവിട്ട് എഴുന്നേല്‍ക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാരുടെ പരിശോധനയിലാണ് 42കാരിയായ വീട്ടമ്മ ഹൃദയാഘാതംമൂലം അബോധാവസ്ഥയിലാണെന്ന് മനസിലായത്. തുടർന്ന് ബസിൽ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കണ്ടക്ടര്‍ അറിയിപ്പ് നല്‍കിയതിനെതുടർന്ന് ഗതാഗത തടസ്സമൊഴിവാക്കാന്‍ നിരത്തില്‍ പൊലീസുകാരും സജ്ജമായി. രോഗിയെ തക്കസമയത്ത് എത്തിച്ചതുകൊണ്ട് ജീവന്‍ രക്ഷിക്കാനായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വീട്ടമ്മയുടെ ബന്ധുക്കള്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെയും ഡിപ്പോ അധികൃതരെയും നേരില്‍കണ്ട് നന്ദി അറിയിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.