കഴിഞ്ഞ രണ്ട് വർഷങ്ങളായി നന്ദിയോട് , കുടവനാട് , പേരയം, അലംപാറ തുടങ്ങിയ സ്ഥലങ്ങളിൽ ലഹരി മരുന്നുകൾ ഉപയോഗിച്ച ശേഷം സംഘം ചേർന്ന് ദേഹോപദ്രവം, മോഷണം ഉൾപ്പടെയുളള കുറ്റകൃത്യങ്ങളിൽ ഏർപെട്ട് നിരവധി തവണ ജയിലിൽ പോയിട്ടുള്ളയാളാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.
ഒരു സ്ത്രീയെ ഉപദ്രവിച്ച കേസിൽ ജയിലിൽ നിന്നിറങ്ങിയ ശേഷം സാക്ഷി പറഞ്ഞയാളിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഇയാൾക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഥിരമായി സമാധന ലംഘനമുണ്ടാക്കുന്നതിനാൽ, കാപ്പ നിയമപ്രകാരം ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് തിരുവനന്തരപുരം റൂറൽ ജില്ലാ പൊലീസ് മേധാവി മുഖേന തിരുവനന്തപുരം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. പരിശോധനകൾക്ക് ശേഷം നൽകിയ കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
പാലോട്പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിൽ കൂടുതൽ കേസുകളിലുൾപ്പെട്ടവരുടെ ഡിജിറ്റൽ ഡാറ്റാ ബാങ്ക് തയ്യാറാക്കി നിരന്തരമായി നിരീക്ഷിച്ചു വരുന്നതും , സജീവമായ സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ്പാ നിയമപ്രകാരമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.