നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. തൊളിക്കോട് തച്ചൻകോട് കാരയ്ക്കൻതോട് നിറപറപ്പാറ ക്ഷേത്രത്തിനു സമീപം തെക്കുംകര വീട്ടിൽ അക്ഷയ് എന്ന കുക്കു (21) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
നെടുമങ്ങാട് സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശീകരിച്ച് തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഇയാൾ പിടിയിലായത്. പെൺകുട്ടി സ്കൂളിൽ എത്താത്ത വിവരം സ്കൂൾ അധികൃതർ രക്ഷകർത്താക്കളെ അറിയിച്ചു. തുടർന്ന് പെൺകുട്ടിയെ രക്ഷകർത്താക്കൾ ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി പീഡനവിവരം പറയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവി ദിവ്യ വി ഗോപിനാഥിന്ഴെറ നിർദേശാനുസരണം നെടുമങ്ങാട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം കെ സുൽഫിക്കറിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ എസ്, എസ്ഐമാരായ സുനിൽ ഗോപി, സൂര്യ കെ ആർ, എഎസ്ഐമാരായ നൂറുൽ ഹസൻ, വിജയൻ, പോലീസുകാരായ ലിജുഷാൻ, ശരത്ചന്ദ്രൻ, അഖിൽ കുമാർ, ഷാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്ഴറ് ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.