തിരുവനന്തപുരം: റേഷൻ കടകൾ അനുവദിക്കുമ്പോൾ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗകാർക്ക് ഉള്ള സംവരണം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിയമസഭയിൽ അറിയിച്ചു .വി ശശി എം എൽ എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം .1966 ലെ കേരള റേഷനിംഗ് ഓർഡർ 45 ( 2a ) 1 പ്രകാരം പട്ടിക ജാതി വിഭാഗത്തിൽ പെട്ടവർക്ക് 8% വും ,പട്ടിക വർഗ്ഗ വിഭാഗത്തിന് 2% വും ,ഭിന്നശേഷികാർക്ക് 5 % ,വനിതകൾക്ക് 20 % , എന്ന നിലയിലാണ് റേഷൻ കട ലൈസൻസി നിയമനങ്ങളിൽ സംവരണം ഏർപ്പെടുത്തിയിരുന്നത് കേരളത്തിൽ നിലവിലുള്ള 14130 റേഷൻ കടകളിൽ .പട്ടിക ജാതി വിഭാഗത്തിന് നിയമപ്രകാരമുള്ള 8% സംവരണം അനുസരിച്ച് 1130 കടകൾക്ക് അർഹതയുണ്ട് .എന്നാൽ ഇപ്പോഴത്തെ കണക്കനുസരിച്ച് 308 കടകൾ മാത്രമേ പട്ടിക ജാതി വിഭാഗത്തിൻ്റെ കടകളായി പ്രവർത്തിക്കുന്നുള്ളൂ .പട്ടിക വർഗ്ഗ വിഭാഗത്തിന് 283 കടകൾക്ക് അർഹതയുണ്ടെങ്കിലും 64 റേഷൻ കടകൾ മാത്രമേ അവരുടേതായി പ്രവർത്തിക്കുന്നുള്ളൂ. പട്ടിക ജാതി - പട്ടികവർഗ്ഗ സംവരണമുൾപ്പെടെ വിവിധ സംവരണ വിഭാഗങ്ങൾക്കായി ആകെ റേഷൻ കടകളിൽ 4945 കടകൾ സംവരണ തത്വ പ്രകാരം അവകാശപ്പെട്ടതാണ്.

എന്നാൽ നിലവിൽ 3097 റേഷൻ കടകൾ മാത്രമാണ് സംവരണ വിഭാഗത്തിൻ്റെതായി പ്രവർത്തിക്കുന്നുള്ളൂ .അതിനാൽ ഭാവിയിൽ റേഷൻ കടകൾ അനുവദിക്കുമ്പോൾ പട്ടിക ജാതി - പട്ടിക വർഗ്ഗ വിഭാഗത്തിന് അർഹമായ സംവരണം ,നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് സർക്കാർ ഉറപ്പ് വരുത്തുമെന്നും മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.