
തെളിവിവെടുപ്പിന് മൂന്ന് ദിവസത്തേക്കാണ് അരുണിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു കൊടുത്തിരിക്കുന്നത്. സൂര്യഗായത്രി വാടകയ്ക്ക് താമസിച്ചിരുന്ന ഉഴപ്പാക്കോണത്തെ വീട്ടിലും വാണ്ട കരിപ്പൂർ പ്രദേശങ്ങളിലും അരുണിനെ കൊണ്ടുപോയി തെളിവെടുക്കും. കഴിഞ്ഞ 30ന് ആയിരുന്നു സൂര്യഗായത്രിയെ ഉഴപ്പാക്കോണത്തെ വീട്ടിൽ വച്ച് അരുൺ കുത്തി പരുക്കേൽപ്പിച്ചത്.
33ൽ പരം കുത്തുകളേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന സൂര്യഗായത്രി 31ന് പുലർച്ചെ മരിച്ചു. കുത്തുന്നതിനിടെ കയ്യിൽ പരുക്കേറ്റതിനെ തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അരുൺ. മൂന്നാം തീയതി ഡിസ്ചാർജ് ചെയ്തതോടെ അരുണിനെ ജയിലിലേക്ക് മാറ്റി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.