
കേരളത്തിലെ ഭക്ഷ്യ വകുപ്പ് വളരെ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ്വമേധയാ ഒന്നരലക്ഷത്തിനോടടുത്ത മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹരായ ആളുകള്‍ വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് തിരികെ ഏല്‍പ്പിച്ചു എന്നത് വലിയ ഒരു നേട്ടം തന്നെയാണ്. സാമൂഹിക ബോധമുള്ള കേരളീയ ജനത ഇടതുപക്ഷ സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിനെ അദ്ദേഹം അഭിനന്ദിച്ചു. തിരുവനന്തപുരം ജില്ലയിലെ വിവിധ താലൂക്കുകളിലെ അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ അദ്ദേഹം വിതരണം ചെയ്തു. സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലെയും വിവിധ താലൂക്കുകളില്‍ ബന്ധപ്പെട്ട എം.എല്‍.എ-മാര്‍ വരും ദിവസങ്ങളില്‍ മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആര്. അനില്‍ അറിയിച്ചു.
ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യ അതിഥിയായിരുന്നു. സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഡോ.സജിത്ത് ബാബു ഐ.എ.എസ് സ്വാഗതവും തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസര്‍ ആര്. ഉണ്ണികൃഷ്ണ കുമാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.