ഒറ്റശേഖരമംഗലം: ആര്യങ്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് നടത്തിയ പരിശോധനയിൽ സിനിമ സീരിയൽ മേഖലയിൽ ഉൾപ്പടെ ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്ന യുവാക്കളെ പിടികൂടി. ഇവരിൽ നിന്ന് കഞ്ചാവും എം ഡി എം എ ഉൾപ്പടെ ലഹരി വസ്തുക്കളും പോലീസ് പിടിച്ചെടുത്തു .കീഴാറൂർ കുറ്റിയാണിക്കാട് കണ്ണങ്കര സെറ്റിൽമെൻറ് കോളനിയിൽ കൈലി എന്ന കിരൺ (23)ഒറ്റശേഖരമംഗലം പൂഴനാട് ബിബിൻ വിഹാറിൽ, ബിബിൻ മോഹൻദാസ് ( 21 ), കീഴാറൂർ ചെമ്പൂര്,നെല്ലിക്കാപറമ്പ് ജോബി ഭവനിൽ ജോബി ജോസ് ( 24 ) എന്നിവരെയാണ് പോലീസ് പിടികൂടിയത്.പോലീസ് കിരണിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തു. തുടർന്നാണ് ബിബിൻ ജോബി ,ബിബിൻ മോഹൻ ദാസ് എന്നിവരിലേക്ക് അന്വേഷണം എത്തിയത്.

പോലീസ് പരിശോധക്കിടെ കുറ്റിയാണിക്കാട് അമ്മവീട്ടിൽ ഉണ്ണി എന്ന ആഖിൽജിത് (20 )ൽ നിന്നും രണ്ടു കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു.എന്നാൽ ഇയാൾ പരിശോധനക്കിടെ പോലീസിനെ വെട്ടിച്ചു ഓടി രക്ഷപ്പെട്ടു. അപരിചിതരായവരും ചെറുപ്പക്കാർ ഉൾപ്പടെ അസമയങ്ങളിൽ പ്രദേശത്തു എത്തുന്നത് പതിവായതോടെ റൂറൽ എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പരിശോധനക്ക് ഡി വൈ എസ് പി പ്രശാന്തനു നിർദേശം നൽകിയത്.തുടർന്നായിരുന്നു അറസ്റ്റു നടന്നത്. അന്താരാഷ്ട്ര വിപണിയിൽ എം ഡി എം എ ക്ക് കോടികളാണ് വില. വിവിധ കോളേജുകൾ കേന്ദ്രീകരിച്ചു വിദ്യാർത്ഥികൾക്കും സിനിമ സീരിയൽ മേഖല കേന്ദ്രീകരിച്ചും ആണ് ഇവരുടെ വ്യാപാരം നടന്നു വന്നിരുന്നത് എന്ന് പോലീസ് പറഞ്ഞു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.