
കടയുടെ ആകെ വിസ്തീർണവും 25 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരാൾ എന്ന ക്രമത്തിൽ പരമാവധി എത്രപേരെ കടയിൽ ഉൾക്കൊള്ളാനാകുമെന്നും നിലവിൽ എത്രപേരാണ് കടയിൽ ഉള്ളതെന്നുമുള്ള വിവരം കടയ്ക്കു മുന്നിൽ പ്രദർശിപ്പിക്കണം. ഉപഭോക്താക്കൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മാസ്‌ക് ധരിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തണം. ഉപഭോക്താവിന്റെ പേരും ഫോൺനമ്പരും രജിസ്റ്ററിൽ രേഖപ്പെടുത്തണം. തെർമൽ സ്‌കാൻ മുഖേന ഊഷ്മാവ് പരിശോധിക്കുന്ന നടപടികളും തുടരണം. ഉപഭോക്താവും ജീവനക്കാരും രണ്ട് ഡോസ് വാക്‌സിനോ അല്ലെങ്കിൽ കുറഞ്ഞത് രണ്ടാഴ്ച മുൻപെങ്കിലും വാക്‌സിന്റെ ആദ്യ ഡോസ് എടുത്തവരോ, 72 മണിക്കൂറുകൾക്കകം എടുത്തിട്ടുള്ള ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ, ഒരുമാസം മുൻപ് കോവിഡ് ബാധിച്ച് രോഗമുക്തരായവരോ ആയിരിക്കണം. കടകൾക്കു മുൻപിലെ തിരക്ക് നിയന്ത്രിക്കണം. ഇതിനാവശ്യമായ ജീവനക്കാരെ കടയുടമ നിയോഗിക്കണം.
കടകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുമെന്നും ഉപഭോക്താവിന്റെ കൈവശം രേഖകൾ ഇല്ലെങ്കിൽ അവരെ കടയിൽനിന്നും പുറത്താക്കുമെന്നും കളക്ടർ പറഞ്ഞു. ജില്ലാ പോലീസ് മേധാവി(റൂറൽ) പി.കെ.മധു, സബ് കളക്ടർ എം.എസ്.മാധവിക്കുട്ടി, എ.ഡി.എം. ഇ.എം.സഫീർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്.ഷിനു, കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, വ്യാപാരി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.