
നെടുമങ്ങാട് മൂന്നുമുക്ക് വള്ളംവെട്ടിമൂല കില്ലർ സുരേഷ് എന്നും മധുവെന്നും അറിയപ്പെടുന്ന സുരേഷ്‌കുമാർ(48) ആണ് പിടിയിലായത്. ഇതോടെ കേസിൽ 13 പ്രതികളും പിടിയിലായി. ജൂൺ 23ന് രാത്രി അരീപ്പറമ്പ് ചക്കനാട് ഭാഗത്താണ് സംഭവം.
അരുണിനെ ചേർത്തലയിൽ എത്തിച്ച് ക്വട്ടേഷൻ സംഘത്തിന് കൈമാറിയത് മധുവാണ്. സംഘംചേർന്ന് മർദിച്ച് വാരിയെല്ലിന് ഉൾപ്പെടെ ക്ഷതം ഉണ്ടാക്കുകയും മൊബൈൽ, രേഖകൾ എന്നിവ കവരുകയും ചെയ്‌തുവെന്നാണ് കേസ്. മധുവിന്റെ ക്വട്ടേഷനാണ് അക്രമിസംഘം ഏറ്റെടുത്തതെന്ന് പൊലീസ് പറഞ്ഞു. എറണാകുളം കാക്കനാട് ഭാഗത്ത് സ്വകാര്യ ഹോസ്‌റ്റൽ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇവർ തമ്മിലെ തർക്കമാണ് കാരണം.
ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽനിന്ന് ഞായറാഴ്‌ചയാണ് മധുവിനെ പിടികൂടിയത്. അരുണിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാൻ ചാരുംമൂട് മാമൂട് കവലയിൽനിന്ന് പൊലീസ് കസ്‌റ്റഡിയിലെടുത്തു.
അർത്തുങ്കൽ സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ പി ജി മധുവിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ കെ ജെ ജേക്കബ്, ആർ എൽ മഹേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ ജെ സേവ്യർ, ആർ ശ്യാം, സിവിൽ പൊലീസ് ഓഫീസർമാരായ കെ പി ഗിരീഷ്, എ ബി അഗസ്‌റ്റിൻ, യു വൈശാഖ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.