
കണ്ടൈൻമെൻറ് മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മൈക്രോ കണ്ടൈൻമെൻറ് സോൺ രൂപീകരിച്ച് ഒരു വഴിയിലൂടെ മാത്രം യാത്ര അനുവദിക്കും. ഇതിനായി പഞ്ചായത്ത്, റെവന്യൂ അധികൃതർ സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹായം തേടും. കോവിഡ് നിയന്ത്രണങ്ങൾ ഏകോപിപ്പിക്കുന്നതിന് അഡീഷണൽ എസ്പിമാരുടെ നേതൃത്വത്തിൽ ജില്ലകളിൽ നിലവിലുള്ള ടാസ്ക് ഫോഴ്‌സിന്റെ പ്രവർത്തനം വിപുലീകരിക്കും. കോവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച് പ്രധാനപ്പെട്ട സ്ഥലങ്ങളിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്താൻ സ്റ്റേഷൻ ഓഫീസർമാർ നടപടി സ്വീകരിക്കും. സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണവും ശക്തിപ്പെടുത്തും.
ഡി കാറ്റഗറി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ അകത്തേക്കും പുറത്തേക്കും കടക്കാൻ ഒരുവഴി മാത്രമായിരിക്കും ഉണ്ടായിരിക്കുന്നത്. ഈ മേഖലകളിൽ മൊബൈൽ പട്രോളിംഗും നടനുള്ള പട്രോളിംഗും ഉണ്ടായിരിക്കും. സി കാറ്റഗറി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ വാഹനപരിശോധന ശക്തമാക്കും ഹോം ക്വാറന്റൈൻ കർശനമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ക്വാറന്റൈൻ സൗകര്യം ലഭ്യമാണോയെന്ന് ഡിവൈഎസ്‌പിമാർ നേരിട്ട് സന്ദർശിച്ച് പരിശോധിക്കും. ക്വാറന്റൈൻ സൗകര്യം ലഭ്യമായില്ലെങ്കിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കും. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അന്യസംസ്ഥാന തൊഴിലാളികളെ ബോധവത്കരിക്കും. വിവാഹം, മരണം, മറ്റു ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം സംബന്ധിച്ച നിയന്ത്രണം കര്‍ശനമായി നടപ്പാക്കും. നിയന്ത്രങ്ങൾ നടപ്പാക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി.
ഡി കാറ്റഗറി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ അകത്തേക്കും പുറത്തേക്കും കടക്കാൻ ഒരുവഴി മാത്രമായിരിക്കും ഉണ്ടായിരിക്കുന്നത്. ഈ മേഖലകളിൽ മൊബൈൽ പട്രോളിംഗും നടനുള്ള പട്രോളിംഗും ഉണ്ടായിരിക്കും. സി കാറ്റഗറി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ വാഹനപരിശോധന ശക്തമാക്കും ഹോം ക്വാറന്റൈൻ കർശനമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ക്വാറന്റൈൻ സൗകര്യം ലഭ്യമാണോയെന്ന് ഡിവൈഎസ്‌പിമാർ നേരിട്ട് സന്ദർശിച്ച് പരിശോധിക്കും. ക്വാറന്റൈൻ സൗകര്യം ലഭ്യമായില്ലെങ്കിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കും. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അന്യസംസ്ഥാന തൊഴിലാളികളെ ബോധവത്കരിക്കും. വിവാഹം, മരണം, മറ്റു ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം സംബന്ധിച്ച നിയന്ത്രണം കര്‍ശനമായി നടപ്പാക്കും. നിയന്ത്രങ്ങൾ നടപ്പാക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി.




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.