Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ കൈക്കൂലിക്കേസ്; വാഹനാപകടക്കേസിൽ എം.എ.സി.ടി കോടതിയിൽ ഹാജരാക്കാൻ അന്തിമറിപ്പോർട്ട് നൽകുന്നതിന് കൈക്കൂലി വാങ്ങിയത്തിന്

നെടുമങ്ങാട്: നെടുമങ്ങാട് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിജുവിനെ വിജിലൻസ് അറസ്റ്റ് ചെയ്തത് വാഹനാപകടക്കേസിൽ എം.എ.സി.ടി കോടതിയിൽ ഹാജരാക്കാൻ അന്തിമറിപ്പോർട്ട് നൽകുന്നതിന് കൈക്കൂലി വാങ്ങിയത്തിനെന്ന് റിപ്പോർട്ട്. ഇന്നലെ ഉച്ചയ്ക്കാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ ഉണ്ണികൃഷ്ണൻ നായരോടാണ് ബിജു കൈക്കൂലി ആവശ്യപ്പെട്ടത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷന് പുറത്ത് വെച്ചാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. കോലിയക്കോട് കാപ്പിച്ചിറ സ്വദേശിയാണ് അറസ്റ്റിലായ ബിജു.


അപകടത്തിൽ പരിക്കേറ്റ പനവൂർ സ്വദേശിക്ക് വേണ്ടി കേസ് നടത്തുന്ന രണ്ടു കേസിനായി 20,000 രൂപയാണ് കൈക്കൂലിയായി ഇയാൾ ആവശ്യപ്പെട്ടത്. ആദ്യഘട്ടം പതിനായിരം രൂപ പറഞ്ഞുറപ്പിക്കുകയും ശേഷം അഭിഭാഷകൻ വിജിലൻസിൽ വിവരം അറിയിക്കുകയായിരുന്നു. ബന്ധപ്പെട്ടവരുടെ നിർദേശപ്രകാരം ബിജുവിനെ അഭിഭാഷകൻ സ്റ്റേഷന് പുറത്തേയ്ക്ക് വിളിക്കുകയും പണം കൈപ്പറ്റിയതോടെ മഫ്തിവേഷധാരികളായി സ്റ്റേഷൻ പരിസരത്ത് നിലയുറപ്പിച്ചിരുന്ന അഞ്ചംഗ വിജിലൻസ് സംഘം കൈയോടെ പൊക്കുകയുമായിരുന്നു.


സ്റ്റേഷനിൽ എത്തിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ ഇയാളെ 30 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
ബിജു രണ്ടു വർഷമായി നെടുമങ്ങാട് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. 2026 മാർച്ചിലാണ് പനവൂർ സ്വദേശിക്ക് അപകടത്തിൽ പരിക്കേറ്റത്. വക്കാലത്ത് മറ്റൊരു അഭിഭാഷകന് നൽകണമെന്ന് ബിജു ആവശ്യപ്പെട്ടിരുന്നുവെന്നാണ് ആരോപണം. അത് നിരസിച്ചതോടെ റിപ്പോർട്ട് നൽകണമെങ്കിൽ ഇരുപതിനായിരം രൂപ വേണമെന്ന് വഞ്ചിയൂരിലെ അഭിഭാഷകനോട് ഇയാൾ ആവശ്യപ്പെട്ടതായി പറയപ്പെടുന്നു.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments