വിതുര: ആദിവാസിമേഖലകളിലെ വന്യമൃഗശല്യത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആദിവാസി മഹാസഭ പേപ്പാറ വനംവകുപ്പ് ഓഫീസ് പടിക്കൽ ധർണ നടത്തി.
കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽക്കഴിയുന്ന രാജേന്ദ്രൻ കാണിക്കും തങ്കപ്പൻ കാണിക്കും ധനസഹായം നൽകുക, കിടങ്ങുനിർമാണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.
കരടി, കാട്ടുപോത്ത് എന്നിവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽക്കഴിയുന്നവർക്ക് പേരിനുമാത്രമാണ് സഹായം ലഭിച്ചതെന്ന് ആദിവാസി മഹാസഭ ആരോപിച്ചു. വകുപ്പുതല ഫണ്ടുകൾ ഉണ്ടെങ്കിലും ചില ഉദ്യോഗസ്ഥർ തടസ്സംനിൽക്കുന്നതായി സംസ്ഥാന പ്രസിഡൻറ് മോഹനൻ ത്രിവേണി പറഞ്ഞു.
സംസ്ഥാന പ്രസിഡൻറ് മോഹനൻ ത്രിവേണി ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പൻ ശ്രീകുമാർ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ശശികുമാർ, മലയരയ മഹാസഭാ നേതാവ് എൻ.ശ്രീനിവാസൻ, ബിനു വയലിപ്പുല്ല്, ശിവൻകുട്ടി, മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.