
തിരുവനന്തപുരം: കഞ്ചാവ് കടത്തികൊണ്ടുവന്ന കേസിലെ രണ്ടാം പ്രതിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ വിഴിഞ്ഞം ഠൗൺഷിപ്പ് കോളനിയിൽ ഹൗസ് നമ്പർ 228 ൽ പനനിന്നവിള തൊഴിച്ചിൽ ഖാൻ എന്ന സഫറുള്ള ഖാനെ(32) നാല് വർഷം കഠിന തടവിനും അൻപതിനായിരം രൂപ വീതം പിഴ അടക്കുന്നതിനും തൊടുപുഴ എൻഡിപിഎസ് കോടതി ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് ശിക്ഷ അനുഭവിക്കണം.





2017 ജൂൺ മാസം അഞ്ചിന് തൊടുപുഴ മുട്ടം റോഡിൽ അലാൻ്റ റസിഡൻസിയിലേക്കും റൈഫിൾ ക്ലബ്ബിലേയ്ക്കുമുള്ള റോഡിൽ വെച്ച് 1,050 കി.ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിലാണ് തൊടുപുഴ എൻഡിപിഎസ് കോടതി ശിക്ഷ വിധിച്ചത്. കേസിലെ ഒന്നും മൂന്നും നാലും പ്രതികൾക്ക് 2021 ശിക്ഷ വിധിച്ചിരുന്നു.

അടിമാലി എൻഇഎസ് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന എംഎസ് ജനീഷും സംഘവും ചേർന്ന് കണ്ടുപിടിച്ച കേസിൽ അടിമാലി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കെ.പി. ജീസനാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം
സമർപ്പിച്ചത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.